ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഓഫീസിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി ജോത്സ്യനെ നിയമിച്ചതിന് എതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹർജി. പിന്നാലെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അദ്ദേഹത്തിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. ജസ്റ്റിസുമാരായ വിക്ടോറിയ ഗൗരി, എന്‍ സെന്തില്‍ കുമാര്‍ എന്നിവര്‍ അടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് നിര്‍ദേശം.
അഭിഭാഷകനായ കൃഷ്ണമൂര്‍ത്തിയാണ് ഹർജി നൽകിയത്. വിജയ് നിയമലംഘനം നടത്തി മുന്‍കൂട്ടി പ്രഖ്യാപിക്കാതെ നിയമിക്കുകയായിരുന്നു എന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. തമിഴ്നാട്ടിലെ തന്നെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമായ പണ്ഡിറ്റ് വെട്രിവേലിനെയാണ് സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്. അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ച് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കോടതി അനുവദിച്ചെങ്കിലും വാദം നാളെയെ കേള്‍ക്കുവെന്ന് വ്യക്തമാക്കുകയും ചെയ്തു.






