രാജ്യത്ത് ഏറെ ചർച്ചചെയ്യപ്പെട്ട വിവാദചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം വരുകയാണ്. ഗോസ് ബിയോൺണ്ട് എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്നും നടന്നുവരുന്ന മതപരിവർത്തനവും അതിൽ വീണുപോകുന്ന പെൺജീവിതങ്ങളുമാണ് ചിത്രം തുറന്നുകാട്ടുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ഇനി സഹിക്കില്ല, ഞങ്ങൾ പോരാടും എന്ന സന്ദേശമാണ് ടീസർ പങ്കുവയ്ക്കുന്നത്. വിപുൽ അമൃത്ലാൽ ഷാ തന്നെയാണ് ചിത്രത്തിൻറെ രണ്ടാം ഭാഗവും നിർമിച്ചിരിക്കുന്നത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ വലിയ ചർച്ചയാണ് രൂപപ്പെടുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും വോട്ട് നേടാനുളള ഒരു ലക്ഷ്യമാണെന്നാണ് കേരള ജനത ഒന്നടങ്കം പറയുന്നത്.
ജന നായകൻ ഇറക്കാൻ കോടുതി വരെ അനുവതിക്കുന്നില്ല, ബീഫ് കഴിക്കുന്നതിന് ജാനകി എന്ന പേര് ഉപയോഗിച്ചതിന് സിനിമ നീരോധിച്ച നാട്ടിൽ ഒരു മതത്തേ എന്ത് തോന്ന്യവാസവും പറയാം എന്ന തരത്തിലേക്ക് സിനിമയെത്തുമ്പോൾ കോടതിക്ക് ഇതൊന്നും പ്രശ്നമില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.




