രാജ്യത്ത് ഏറെ ചർച്ചചെയ്യപ്പെട്ട വിവാദചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം വരുകയാണ്. ഗോസ് ബിയോൺണ്ട് എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്നും നടന്നുവരുന്ന മതപരിവർത്തനവും അതിൽ വീണുപോകുന്ന പെൺജീവിതങ്ങളുമാണ് ചിത്രം തുറന്നുകാട്ടുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ഇനി സഹിക്കില്ല, ഞങ്ങൾ പോരാടും എന്ന സന്ദേശമാണ് ടീസർ പങ്കുവയ്ക്കുന്നത്. വിപുൽ അമൃത്ലാൽ ഷാ തന്നെയാണ് ചിത്രത്തിൻറെ രണ്ടാം ഭാഗവും നിർമിച്ചിരിക്കുന്നത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ വലിയ ചർച്ചയാണ് രൂപപ്പെടുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും വോട്ട് നേടാനുളള ഒരു ലക്ഷ്യമാണെന്നാണ് കേരള ജനത ഒന്നടങ്കം പറയുന്നത്.
ജന നായകൻ ഇറക്കാൻ കോടുതി വരെ അനുവതിക്കുന്നില്ല, ബീഫ് കഴിക്കുന്നതിന് ജാനകി എന്ന പേര് ഉപയോഗിച്ചതിന് സിനിമ നീരോധിച്ച നാട്ടിൽ ഒരു മതത്തേ എന്ത് തോന്ന്യവാസവും പറയാം എന്ന തരത്തിലേക്ക് സിനിമയെത്തുമ്പോൾ കോടതിക്ക് ഇതൊന്നും പ്രശ്നമില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
2023ലെ മികച്ച സംവിധായകനുളള ദേശീയ പുരസ്കാരം ദ് കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ സുദീപ്തോ സെൻ സ്വന്തമാക്കിയിരുന്നു. മികച്ച ഛായാഗ്രഹകനുളള പുരസ്കാരവും ഇതേ ചിത്രത്തിലൂടെ പ്രശാന്തനു മോഹപത്രയും സ്വന്തമാക്കി.
എന്നാൽ പുരസ്കാര നേട്ടവും വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്ന ആരോപണമാണ് പ്രധാനമായും ചിത്രത്തിന് നേരെ ഉയർന്നത്. വിവാദ ചിത്രത്തിന് പുരസ്കാരം നൽകിയതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു.
കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ, മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ അവാർഡ് ജൂറി അവഹേളിച്ചിരിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതികരണം.
വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത് എന്നത് വ്യക്തമാണ്. വലിയ കോളിളക്കമാണ് ചിത്രത്തിൻറെ റിലീസും പിന്നാലെയുളള പുരസ്കാരനേട്ടവും കേരളത്തിലുണ്ടാക്കിയത്.
സത്യത്തിൽ, മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നിൽ അപമാനിക്കാനാണ് സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടും ശ്രമിക്കുന്നത്. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവർത്തിച്ച് കേരളത്തെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ്.
അന്വേഷണ ഏജൻസികളും കോടതികളും പലതവണ തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണ്. വർഗീയ വിഷവിത്തുകൾ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നതിൽ സംശയമില്ല. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന പ്രൊപ്പഗണ്ട ചിത്രമാണെന്ന ആരോപണം ഇപ്പോൾ ശക്തമാവുകയാണ്.
സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന സംഭവങ്ങൾ കേരളത്തിൽ നിന്നുള്ള മൂന്ന് സ്ത്രീകളുടെ വിവരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. റിലീസിന് തൊട്ടുമുമ്പ് സാമുദായിക സംഘർഷം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി, കേരള ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളിൽ നിരവധി ഹർജികൾ ഫയൽ ചെയ്യപ്പെട്ടിരുന്നു.
കലയെ വിലയിരുത്തുമ്പോൾ കലയ്ക്ക് പുറത്തുള്ള മാനദണ്ഡങ്ങൾ പിടിച്ചെടുക്കുന്നത് എന്തിനാണെന്ന് ഒന്ന് ചിന്തിക്കണം. ഇതിന് പിന്നിൽ ഉള്ളത് രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനും അതിന്റെ സ്ഥാനത്ത് വർഗീയത കുത്തിവെക്കാനും കലയെ തന്നെ ഒരു ആയുധമാക്കണം എന്ന ചിന്തയാണ്. കലയെ കലയായി കാണാതെ, രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് ഇവിടെ നടക്കുന്ന ഏറ്റവും വലിയ പ്രശ്നം.




