Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെ. കരുണാകരൻ–ഗാന്ധി കുടുംബ ബന്ധം വഷളായതിന്റെ കാരണം; പത്മജ വേണുഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുൻ മുഖ്യമന്ത്രി കെ. കരുണാകരനും ഗാന്ധി കുടുംബവും, പ്രത്യേകിച്ച് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധം വഷളായതിന്റെ പിന്നിൽ മകൾ പത്മജ വേണുഗോപാലിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങളാണെന്ന് വെളിപ്പെടുത്തൽ. കെ.വി. തോമസിന്റെ ആത്മകഥയായ “കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ”യിലാണ് ഈ പരാമർശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജയെ സ്ഥാനാർത്ഥിയാക്കണമെന്ന കരുണാകരന്റെ ആവശ്യം സോണിയ ഗാന്ധിയുമായുള്ള അകൽച്ചയ്ക്ക് തുടക്കമായതായി പുസ്തകത്തിൽ പറയുന്നു. ഈ ആവശ്യവുമായി കെ.വി. തോമസാണ് സോണിയ ഗാന്ധിയെ സമീപിച്ചതെന്നും, എന്നാൽ “പിന്നാമ്പുറത്തിലൂടെ പത്മജയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരേണ്ടതെന്തിന്?” എന്നായിരുന്നു സോണിയയുടെ മറുപടിയെന്നും പുസ്തകം വ്യക്തമാക്കുന്നു. ഇതോടെ ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീഴാൻ തുടങ്ങിയതായാണ് വിലയിരുത്തൽ.

അதே കാലയളവിൽ കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതിലും സോണിയ ഗാന്ധിക്ക് ആദ്യം താല്പര്യമില്ലായിരുന്നുവെന്ന് കെ.വി. തോമസ് പറയുന്നു. പിന്നീട് യുഡിഎഫ് സർക്കാരിന്റെ സ്ഥിരത കണക്കിലെടുത്താണ് അവർ അംഗീകരിച്ചത്. കോടോത്ത് ഗോവിന്ദൻ നായരെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനവും കരുണാകരനും സോണിയ ഗാന്ധിയും തമ്മിലുള്ള അകലം വർധിപ്പിച്ചതായി പുസ്തകത്തിൽ പറയുന്നു.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മന്ത്രിമാർ ഫയലുകളുമായി കരുണാകരന്റെ വീട്ടിലെത്തുന്ന പതിവ് ഉണ്ടായിരുന്നുവെന്നും, ഇതിനെ രാഷ്ട്രീയ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന് കരുതി താൻ എതിർത്തിരുന്നുവെന്നും കെ.വി. തോമസ് ആത്മകഥയിൽ വ്യക്തമാക്കുന്നു.

മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനോടും കരുണാകരനോടും ഉണ്ടായിരുന്ന അകൽച്ചയും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. റാവുവിനെ കരുണാകരൻ ഔപചാരികമായി പോലും പേരെടുത്തു വിളിക്കാതിരുന്നത് ബന്ധത്തിൽ തണുപ്പ് കൂട്ടിയതായും പറയുന്നു.

നാല്പതോളം വർഷം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അകത്തളങ്ങൾക്കുള്ളിൽ പ്രവർത്തിച്ച കെ.വി. തോമസ് ഇപ്പോൾ ഇടതുപക്ഷത്തിനൊപ്പമാണ് പ്രവർത്തിക്കുന്നത്. ഫ്രഞ്ച് ചാരക്കേസ് ഉൾപ്പെടെ വിവിധ വിഷയങ്ങളും ആത്മകഥയിൽ അദ്ദേഹം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer