ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാല യൂണിയന്‍ വൈസ് പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഗോപിക കെ. ബാബുവിന് നേരെ വധഭീഷണി. ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയത്. ബിജെപിക്കെതിരെ സമരം തുടര്‍ന്നാല്‍ കൊലപ്പെടുത്തുമെന്നും അടുത്ത നിര്‍ഭയ ആകണോ എന്നുമാണ് സന്ദേശം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗോപികക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ എന്നും അല്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്നുമാണ് ഭീഷണി. തനിക്ക് നേരെ ഉയര്‍ന്ന ഭീഷണി സന്ദേശം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചെങ്കിലും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗോപികയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തു. സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിലും ഗോപിക പങ്കുവെച്ചിട്ടുണ്ട്.




