കൊൽക്കത്ത: ഇന്ത്യയിൽ നിർമ്മിച്ച മൂന്ന് പുതിയ യുദ്ധക്കപ്പലുകൾ നാവികസേനയിൽ ഉൾപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശ്യാമ പ്രസാദ് മുഖർജി പോർട്ടിൽ നടന്ന ചടങ്ങിൽ കപ്പലുകൾ കമ്മീഷൻ ചെയ്തത്.
സമുദ്രയുദ്ധം, സർവേ പ്രവർത്തനങ്ങൾ, സബ്മറൈൻ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ നാവികസേനയുടെ ശേഷി വർധിപ്പിക്കാനാണ് ഈ കപ്പലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യ ഇനി വെറും വാങ്ങുന്ന രാജ്യമാകാൻ ആഗ്രഹിക്കുന്നില്ലെന്നും, പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കമ്മീഷൻ ചെയ്ത മൂന്ന് കപ്പലുകൾ സ്റ്റെൽത്ത് ഫ്രിഗേറ്റ് ‘ദുണഗിരി’, സർവേ കപ്പൽ ‘സൻഷോധക്’, ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് ‘അഗ്രയ്’ എന്നിവയാണ്. ‘ദുണഗിരി’ അത്യാധുനിക ആയുധങ്ങളും സെൻസർ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന യുദ്ധക്കപ്പലാണ്. ബ്രഹ്മോസ് മിസൈലുകളും മിഡ്-റേഞ്ച് സർഫസ്-ടു-എയർ മിസൈൽ സംവിധാനവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
‘സൻഷോധക്’ തീരദേശത്തും ആഴക്കടലിലുമുള്ള സർവേകൾക്കായി ഉപയോഗിക്കുന്ന കപ്പലാണ്. സമുദ്ര വിവരങ്ങൾ ശേഖരിക്കുന്നതിനും സിവിൽ-പ്രതിരോധ ആവശ്യങ്ങൾക്കുമായി ഇത് സഹായിക്കും. ‘അഗ്രയ്’ മുങ്ങിക്കപ്പൽ ഭീഷണികളെ നേരിടാൻ ഉപയോഗിക്കുന്ന ആന്റി സബ്മറൈൻ കപ്പലാണ്. ടോർപ്പിഡോകൾ, റോക്കറ്റ് ലോഞ്ചറുകൾ, സോണാർ സംവിധാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. ഇന്ത്യയുടെ പ്രതിരോധ ശക്തിയും തദ്ദേശീയ നിർമ്മാണ ശേഷിയും.






