സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഭരണഘടന അനുവദിച്ചു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ ഔന്നത്യം കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥർ: മന്ത്രി പി. രാജീവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഭാരതത്തിന്റെ ഭരണഘടന പൗരന്മാർക്ക് അനുവദിച്ചു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ ഔന്നത്യം കാത്തുസൂക്ഷിക്കാൻ സർക്കാരുകളും ജനങ്ങളും ബാധ്യസ്ഥർ ആണെന്ന് കേരളം നിയമ, കയർ, വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി . രാജീവ്. ദേശീയ ന്യൂനപക്ഷ അവകാശ ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത ക്രിസ്ത്യൻ മൈനോരിറ്റി റൈറ്റ്സ് ഫോറം  സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി രാജീവ്.

ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വികാരി ജനറൽ മോൺ. വിൽ‌സൺ ഈരത്തറ, റവ. ഫാ. ജോയ് പാല്യേക്കര, അഡ്വ. ഇ. ടി. തോമസ്, അഡ്വ. ആൻലിൻ ഫ്രാൻസിസ് ആലപ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്രിസ്ത്യൻ മൈനോരിറ്റി റൈറ്റ്സ് ഫോറം രൂപത ഡയറക്‌ടർ റവ. ഡോ. ജിജോ വാകപറമ്പിൽ സ്വാഗതം ആശംസിക്കുകയും അസോ. ഡയറക്‌ടർ റവ. ഫാ. ജിബിൻ നായത്തോടൻ നന്ദി അർപ്പിക്കുകയും ചെയ്തു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് . രാജീവ് കൊച്ചുപറമ്പിൽ വിഷയാവതരണം നടത്തി.

സീറോ മലബാർസഭ സമുദായ ശക്തീകരണ വർഷമായി ആചരിക്കുന്ന 2026 ൽ എല്ലാ ഇടവകകളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സി. എം. ആർ. എഫ് സെക്രട്ടറി . സിജു ബേബി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി  ജിയോ ജോസ് വട്ടേക്കാടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളിൽ നിന്നും തെരെഞ്ഞെടുക്കപെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.