Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉഷ്ണതരംഗത്തിനിടെ സ്പെയിനിൽ കാട്ടുതീ; 12 പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബാഴ്സലോണ: സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു. തെക്കൻ സ്പെയിനിലെ വിവിധ മേഖലകളിലേക്ക് തീ അതിവേഗം വ്യാപിച്ചതോടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സമീപകാലത്ത് രാജ്യം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായാണ് സംഭവത്തെ വിലയിരുത്തുന്നത്.

അൻഡലൂഷ്യയിലെ ബെദാർ, ലോസ് ഗല്ലാർഡോസ് ഗ്രാമങ്ങളിലാണ് തീ ഏറ്റവും കൂടുതൽ നാശം വിതച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ നിലയിൽ ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പൊള്ളലേറ്റും പുക ശ്വസിച്ചും ഗുരുതരമായി പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

40 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയ കടുത്ത ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയും കാട്ടുതീ അതിവേഗം പടരാൻ കാരണമായെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ വീശുന്ന ശക്തമായ കാറ്റ് രക്ഷാപ്രവർത്തനത്തെയും തീ അണയ്ക്കാനുള്ള ശ്രമങ്ങളെയും പ്രതികൂലമായി ബാധിച്ചു.

ഏകദേശം 150 അഗ്നിശമന സേനാംഗങ്ങളും സൈനിക വിഭാഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കാട്ടുതീയുടെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വൈദ്യുത ലൈൻ തകർന്നുവീണ് ഉണങ്ങിയ സസ്യാവശിഷ്ടങ്ങൾക്ക് തീപിടിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇത് വലിയ ദുരന്തമാണെന്നും മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.

Advertisement
WhiteswanTV Footer