കോയമ്പത്തൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെയും മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചിയിൽ നടന്ന സംഭവത്തിൽ കൗശി (17), മൈലാതൾ (60) എന്നിവർ മരിച്ചു. പ്രതിയായ അഭിഷേക് (24) പൊലീസിൽ കീഴടങ്ങി. കൗശിയുടെ സഹോദരി ഹരിതക്കും കുത്തേറ്റു; ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭിഷേകും കൗശിയും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിവാഹാലോചനയുമായി അഭിഷേകും മാതാപിതാക്കളും കൗശിയുടെ വീട്ടിൽ എത്തിയെങ്കിലും, പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം സാധ്യമല്ലെന്ന് വീട്ടുകാർ അറിയിച്ചിരുന്നു.
ഇന്നലെ രാത്രി വീണ്ടും വീട്ടിലെത്തി ഉടൻ വിവാഹം നടത്തണമെന്ന് അഭിഷേക് ആവശ്യപ്പെട്ടതായാണ് വിവരം. ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.










