തിരുവനന്തപുരം: 55-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഭ്രമയുഗം’ സിനിമയിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രാത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടി. ഫെമിനിച്ചി ഫാത്തിമ’യിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിയായി തെരഞ്ഞെടുത്തു.
‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. മികച്ച ജനപ്രിയ ചിത്രമായി പ്രേമലു തിരഞ്ഞെടുത്തു. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്, അസിഫ് അലി, നടിമാരായ ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരും കരസ്ഥമക്കി.
ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയാണ്. മികച്ച സംവിധായകനായി ചിദംബരത്തെയും, മികച്ച ഗാനരചയിതാവായി വേടനെയും, മികച്ച സിനിമയായി മഞ്ഞുമ്മൽ ബോയ്സും തിരഞ്ഞെടുക്കപ്പെട്ടു.




