ബെംഗളൂരു: കന്നഡ നടൻ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും മൊബൈൽ ഫോൺ ഹാക്ക് ചെയ്തയാൾ അറസ്റ്റിലായി. ബിഹാർ സ്വദേശി വികാസ് കുമാറാണ് അറസ്റ്റിലായത്. ഉപേന്ദ്രയുടെ നമ്പർ ഉപയോഗിച്ചു പ്രതി ഒട്ടേറെ ആളുകൾക്കു വാട്സാപ്പിൽ പണം ആവശ്യപ്പെട്ടു സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു. സെപ്റ്റംബറിലാണ് ഉപേന്ദ്ര സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്. ഓൺലൈനിൽ ഓർഡർ ചെയ്ത സാധനം ലഭിക്കാൻ അജ്ഞാത നമ്പറിൽ നിന്നു വന്ന കോഡ് ടൈപ്പ് ചെയ്തപ്പോഴാണു ഫോൺ ഹാക്ക് ചെയ്തത് എന്നാണ് വിവരം.






