മലപ്പുറം: ത്രിതല പഞ്ചായത്ത് ഇലക്ഷന് മുമ്പായി വാഴക്കാട് ഡോട്ട് കോമുമായി സഹകരിച്ച് ഇമാറാത്തിലെ വാഴക്കാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴക്കാട് പഞ്ചായത്ത് അസോസിയേഷന്‍ വിഎപിഎ സംഘടിപ്പിച്ച ജനപക്ഷം 25 ‘നേർക്കുനേർ’ എല്ലാ രാഷ്ട്രീയ സംഘനകളുടേയും പൊതുജനങ്ങളുടേയും സാന്നിധ്യം കൊണ്ട് പ്രൗഢമായി. സി പി ഐ (എം) ഉൾപ്പടെയുള്ള പാർട്ടികൾ ഭരണസമിതിയുടെ പോരായ്മകളെ ചോദ്യങ്ങൾ ഉയർത്തിയും മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റേയും വിശദീകരണവും മറുചോദ്യങ്ങളുമായി ജനപക്ഷം ചർച്ച സമ്പന്നമായിരുന്നു.
പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ അസ്ഥരപെടുത്തിയിട്ടും നല്ല ഭരണം നടത്തിയതെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു. ഭരണപക്ഷത്തിന്റെ ഒരുമയില്ലായ്മ പുരോഗതിക്ക് തടസ്സം നിന്നതെന്നതെന്നും കാര്യക്ഷമതയില്ലായ്മകൊണ്ട് സംസ്ഥാന വിഹിതം നഷ്ടപ്പെടുത്തിയാണ് ഭരണ മുന്നോട്ട് പോയതെന്ന് സിപിഎം പ്രതിനിധികൾ ആരോപണം ഉന്നയിച്ചു.
റഫീഖ് അഫ്സൽ, മുജീബ്, മാസ്റ്റർ (മുസ്‌ലിം ലീഗ്), സി വി സക്കരിയ്യ, കരീം എളമരം (കോൺഗ്രസ്), സി. ഭാസ്കരൻ മാസ്റ്റർ, എ. പി. മോഹൻദാസ് (സി പി ഐ എം), അമീറലി എടവണ്ണപ്പാറ, സി. സുബ്രഹ്മണ്യൻ (സി പി ഐ), അച്ചുതൻ കെ, ചെറുവായൂർ ഹരിദാസൻ (ബി ജെ പി), എളമരം സലിം കുറുമ്പത്തൊടി, അബ്ദുൽ ലത്തീഫ് (വെൽഫെയർ പാർട്ടി), യു. കെ അബ്ദുസലാം (SDPI), കബീർ (INL) എന്നിവർ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. അഷ്‌റഫ് മാസ്റ്റർ പൂത്താടമ്മൽ, ശിഹാബ് അരൂർ എന്നവർ ചർച്ച നിയന്ത്രിച്ചു. VAPA മുൻ പ്രസിഡന്റ് കെ പി മുജീബ് സ്വാഗതവും വാഴക്കാട് ഡോട്ട് കോം അഡ്മിൻ എക്സൽ ഫസൽ നന്ദിയും പറഞ്ഞു. VAPA എക്സ് ടീം അംഗങ്ങൾ നേതൃത്വം നൽകി.










