കോഴിക്കോട്: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ പെരുന്തോടി ജനവാസമേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയെയും രണ്ടു മക്കളെയും പ്രദേശവാസികൾ പല സ്ഥലങ്ങളിൽ വെച്ച് കാണുന്നുണ്ട്. ഈ ഭാഗത്തെ കുടുംബങ്ങൾ കാട്ടുമൃഗങ്ങളുടെ ഭീഷണിയിലാണ്.
പൊതുജനങ്ങളുടെ ഭീതി അകറ്റുന്നതിനും പൊതു ജീവിതം സുതാര്യമാക്കുന്നതിനും പുലികളെ കൂട് വെച്ച് പിടിക്കാൻ ആവശ്യമായ നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. പുലി ഭീഷണി നിലനിൽക്കുന്നതിനാൽ വീടിന് പുറത്തേക്ക് പോകാനും ജോലിക്ക് പോകാനും ഒന്നും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ, ഇതിനിടയിൽ പുലി മാത്രമല്ല മറ്റ് വന്യ മൃഗങ്ങളുടെയും സാന്നിധ്യം ഇവിടെ ഉണ്ടാവാറുണ്ട് എന്ന് ജനങ്ങൾ പറയുന്നു.






