മുഖ്യമന്ത്രിക്ക് കേരള സ്റ്റോറി എന്ന സിനിമ ഇഷ്ടമില്ലെങ്കിൽ നിങ്ങൾ കാണണ്ട, കാണുന്നവർ കണ്ടോട്ടേയെന്നും രാജീവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.രാഷ്ട്രീയവുമായി സിനിമയെ കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും, ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളതാണെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങൾ ഇവിടെ പറഞ്ഞാൽ താൻ വർഗീയവാദിയാവുമെന്നും ഈ ഇരട്ടത്താപ്പിന് കൂട്ട് നിൽക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചു. കൂടുതൽ സംസാരിക്കണമെങ്കിൽ ഡിബേറ്റ് വെക്കാമെന്നും കൂട്ടിച്ചേർത്തു.




