കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽ പെടുത്തി മർദിച്ച കേസിൽ കൂടുതൽ അന്വേഷണം ഉണ്ടാകും. പ്രതികൾക്കെതിരെ കാപ്പ ചുമത്തും. പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരികടത്ത് അടക്കമുള്ള കേസുകളിൽ പ്രതികളാണ്. ഹണിട്രാപ്പ് കേസിലെ ഓന്നാം പ്രതിയായ പറവൂർ സ്വദേശി സഫ്നക്കെതിരെയാകും കൂടുതൽ അന്വേഷണം. സഫ്ന ഉൾപ്പെടുന്ന സംഘം മുൻപും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ വശീകരിച്ച് എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയത് സഫ്നയായിരുന്നു. പിന്നീട് ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചെങ്കിലും സംശയം തോന്നിയയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ കുളിമുറിയിൽ ഒളിച്ചിരുന്ന സംഘാംഗങ്ങൾ പുറത്തുവന്നു ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി സഫ്നയോടൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തി. ക്രൂരമായി മർദിക്കുകയും ചെയ്തു.






