Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡിഎംകെ 164 സീറ്റുകളിൽ മത്സരിക്കും; സ്റ്റാലിൻ കൊളത്തൂരിൽ തന്നെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനായി ഡിഎംകെ തന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഭൂരിഭാഗം മുതിർന്ന നേതാക്കളെയും എംഎൽഎമാരെയും നിലനിർത്തിയാണ് പട്ടിക ഒരുക്കിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈ കൊളത്തൂരിൽ നിന്നും വീണ്ടും മത്സരിക്കും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്- ട്രിപ്ലിക്കനിൽ നിന്നും ജനവിധി തേടും. മുൻ മുഖ്യമന്ത്രിയായ ഒ. പനീർശെൽവിന് ബോഡിനായ്ക്കന്നൂർ സീറ്റാണ് നൽകിയിരിക്കുന്നത്.

മന്ത്രിമാരായ ദുരൈ മുരുകൻ, കെ.എൻ. നെഹ്രു, പഴനിവേൽ ത്യാഗരാജൻ, അൻപിൽ മഹേഷ് പൊയ്യാമൊഴി, തങ്കം തെന്നരശു, പി.കെ. ശേഖർബാബു, എം. സുബ്രഹ്‌മണ്യൻ, ഇ.വി. വേലു, ഐ. പെരിയസാമി, കെ.കെ.എസ്.ആർ. രാമചന്ദ്രൻ എന്നിവരും അവരുടെ നിലവിലുള്ള മണ്ഡലങ്ങളിൽ നിന്നും വീണ്ടും മത്സരിക്കും. മുൻമന്ത്രി സെന്തിൽ ബാലാജി കരൂരിനു പകരം കോയമ്പത്തൂർ സൗത്തിൽ മത്സരിക്കും.

മന്ത്രിസഭയിൽ നിന്ന് രാജി വെക്കേണ്ടിവന്ന കെ. പൊൻമുടിക്കും മറ്റ് ചില മന്ത്രിമാർക്കും ടിക്കറ്റ് ലഭിച്ചിട്ടില്ല. പൊൻമുടിയുടെ മകൻ ഗൗതം ശിഖാമണി മത്സരിക്കുന്നുണ്ട്. 234 അംഗ സംസ്ഥാന സഭയിൽ 164 സീറ്റിൽ ഡി.എം.കെ. മത്സരിക്കുന്നതാണ്. ബാക്കി സീറ്റുകളിൽ സഖ്യകക്ഷികൾക്ക് അവസരം നൽകിയിട്ടുണ്ട്. പുതുമുഖ സ്ഥാനാർഥികളുടെ എണ്ണം 60 ആണ്.

ഡി.എം.കെ.യടക്കം 14 കക്ഷികൾ ഭരണമുന്നണിയിൽ മത്സരിക്കുന്നു. കോൺഗ്രസ് (28), ഡി.എം.ഡി.കെ. (10), വി.സി.കെ. (8), സി.പി.എം. (5), സി.പി.ഐ. (5), എം.ഡി.എം.കെ. (4), മുസ്ലിം ലീഗ് (2), കെ.എം.ഡി.കെ. (2), എം.എൻ.എം.കെ. (2), മറ്റു ചെറിയ കക്ഷികൾ എന്നിവയാണ് സഖ്യഘടകങ്ങൾ. ഡി.എം.കെ.യുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഞായറാഴ്ച പുറത്തിറക്കുമെന്ന് എം.കെ. സ്റ്റാലിൻ അറിയിച്ചു. മണ്ഡലനിർണയം പൂർത്തിയായ സാഹചര്യത്തിൽ സഖ്യകക്ഷികളുടെ സ്ഥാനാർഥി പട്ടികയും ഉടൻ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer