തിരുവനന്തരപുരം: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിനുള്ളിൽ തുടങ്ങിയ മുഖ്യമന്ത്രി ചർച്ചകൾ ഫല പ്രഖ്യാപനത്തിന് ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രി ചർച്ചകൾക്കായി നേതാക്കന്മാർ ഒന്നടകം ഡൽഹിയിലേക്ക് പുറപ്പെട്ടിരുന്നു. സോണിയ ഗാന്ധിയുമായി തനിച്ചും ഒന്നിച്ചുമൊക്കെയായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. അണികൾ തമ്മിൽ തങ്ങളുടെ നേതാക്കന്മാർക്കായി ഫ്ലക്സ് ബോർഡുകളും ബാനറുകളുമായി ചേരിപ്പോരുകളും തുടങ്ങിക്കഴിഞ്ഞു. തങ്ങൾക്ക് മുഖ്യമന്ത്രി ആകണമെന്ന് നേതാക്കന്മാർ പറയാതെ പറയുന്നുമുണ്ട്.
മുഖ്യമന്ത്രി ചർച്ച കൊടുമ്പിരിക്കൊള്ളുന്നതിനിടെ പ്രതികരണവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാൽ തന്റെ അഭിപ്രായം ചോദിച്ചാൽ തന്റെ അഭിപ്രായം പറയുമെന്ന് സുധാകരൻ പറഞ്ഞു. രണ്ടാമതൊരു പേര് തന്റെ മനസ്സിലില്ലെന്നും, താനെന്താ എന്താപറ്റില്ലേ എന്നും അദ്ദേഹം ചോദിച്ചു. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന നിലപാട് ഇപ്പോഴും ഉണ്ടോ എന്ന ചോദ്യത്തിന്, ആ സാഹചര്യത്തിന് ഒരു മാറ്റവുമില്ല എന്നായിരുന്നു കെ. സുധാകരൻ നേരത്തെ മറുപടി.




