കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമ ബംഗാളിലെ ഭരണ സംവിധാനത്തിൽ വൻ മാറ്റങ്ങൾ നടപ്പാക്കാനൊരുക്കം. തൃണമൂലിന്റെ പരാജയത്തെത്തുടർന്ന് ഉദ്യോഗസ്ഥരും പോലീസും മമത ബാനർജിയും പാർട്ടിയും തമ്മിൽ അകലം പാലിക്കുന്ന രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുൻ വിശ്വസ്തരായ ഉന്നത ഉദ്യോഗസ്ഥരും ഇപ്പോൾ പഴയ നേതൃത്വവുമായി അകലം പാലിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
ബിജെപി സർക്കാർ അധികാരമേറ്റതോടെയാണ് സംസ്ഥാനത്തിലെ ഉദ്യോഗസ്ഥന്മാരിൽ വലിയ പുനഃസംഘടന നടത്തിയത്. ഇതിന്റെ ഭാഗമായി 179 ഐപിഎസ് ഉദ്യോഗസ്ഥർക്കു പുതിയ നിയമന ഉത്തരവുകൾ ഇറക്കുകയും, ഐജി റാങ്ക് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും ജില്ലാ പോലീസ് സൂപ്രണ്ടുമാർ വരെയുള്ളവരെ പുതുക്കി നിയമിക്കുകയും ചെയ്തു. അതേസമയം, പന്ത്രണ്ടിലധികം ഐഎഎസ് ഉദ്യോഗസ്ഥരെ നിലവിലെ ചുമതലയിൽ നിന്ന് മാറ്റി നിയമിക്കുന്ന പ്രത്യേക വിജ്ഞാപനവും പുറപ്പെടുവിച്ചു.
മമതയുടെ ഏറ്റവും വിശ്വസ്തരായിരുന്ന ചില ഉദ്യോഗസ്ഥരുടെ നിലപാട് മാറിയതും വലിയ ചര്‍ച്ചയ്ക്ക് കാരണമായി. കൊൽക്കത്ത പോലീസ് കമ്മീഷണറായി മുൻപ് നിയമിച്ച ഉദ്യോഗസ്ഥൻ ഇപ്പോൾ സിഐഡി തലവനായി, മമതയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുകയാണ്. മമത ഡൽഹിയിലായിരുന്നപ്പോൾ നടത്തിയ വസതി, പാർട്ടി ഓഫീസ് സിഐഡി റെയ്ഡുകളും ഇതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.
മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാർ, മമതയ്ക്കായി ധർണ്ണ ഇരിക്കുകയും, പിന്നീട് രാജ്യസഭയിലെ സ്ഥാനാർഥിയാവുകയും ചെയ്തിരുന്ന ഒരാൾ, ഇപ്പോൾ പൊതുരംഗത്ത് നിന്ന് പൂർണ്ണമായും അപ്രത്യക്ഷനാണ്. രാഷ്ട്രീയ വൃത്തങ്ങൾ ഈ നീക്കം ഉദ്യോഗസ്ഥരുടെ നിലനിൽപ്പ് ഉറപ്പാക്കാനുള്ള നിശബ്ദ ശ്രമമായി വിലയിരുത്തുന്നു.






