മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനകളിലൊന്നായി വിലയിരുത്തപ്പെടുന്ന ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് തുടക്കംകുറിച്ചു . റിലയൻസ് ഇൻഡസ്ട്രീസ് ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ്, ഐപിഒയ്ക്കായുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (SEBI) സമർപ്പിച്ചു.
.
ഐപിഒ വഴി ഏകദേശം 35,000 മുതൽ 40,000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത് . 27 കോടി ഓഹരികളുടെ പുതിയ ഇഷ്യുവാണ് നിർദേശിച്ചിരിക്കുന്നത്. ലഭിക്കുന്ന തുകയുടെ ഒരു ഭാഗം കടബാധ്യതകൾ കുറയ്ക്കുന്നതിനും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി മാറ്റിവെക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ജിയോയുടെ ഓഹരി വിപണി പ്രവേശനം കമ്പനിയുടെ വളർച്ചയിലെ പ്രധാനപെട്ട നാഴികക്കല്ലാണെന്ന് വ്യക്തമാക്കിയിരുന്നു. സെബിയുടെ അനുമതിക്ക് ശേഷമായിരിക്കും ഐപിഒയുടെ അന്തിമ സമയക്രമവും വിലനിർണയവും പ്രഖ്യാപിക്കുക.






