Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണയുടെ മൊഴികളില്‍ പൊരുത്തക്കേട്; അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ ഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യും. ഇത് മൂന്നാം തവണയാണ് വീണയെ ഇഡി ചോദ്യം ചെയ്യുന്നത്. രണ്ട് തവണ ചോദ്യം ചെയ്തിട്ടും ലഭിച്ച മറുപടികളിൽ വ്യക്തതയില്ലെന്നാണ് ഇഡിയുടെ വിലയിരുത്തൽ. പ്രത്യേകിച്ച് 2.78 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ വിശദീകരണം ആവശ്യമാണെന്ന് അന്വേഷണ സംഘം പറയുന്നു. സിഎംആർഎൽ അധികൃതരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

ഇതിനാൽ അടുത്ത ആഴ്ച ഹാജരാകാൻ വീണയ്ക്ക് ഇഡി സമൻസ് നൽകി. സിഎംആർഎൽ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. കൂടാതെ, വീണയുടെ സ്വത്തുക്കളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി. എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള കരാർ എങ്ങനെ രൂപപ്പെട്ടുവെന്നും, ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നു.

അടുത്തിടെ വീണയെ ഒമ്പത് മണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തിരുന്നു. എസ്എഫ്ഐഒയിൽ നിന്ന് ലഭിച്ച 134 രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ ചോദ്യം ചെയ്യൽ. കരാറുകൾ, ആദായനികുതി രേഖകൾ, മൊഴിപ്പകർപ്പുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാണ്. കൂടാതെ, വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്ക് ലോക്കറും ഇഡി പരിശോധിച്ചിരുന്നു. തുടർന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകുകയായിരുന്നു.

ഈ കേസിൽ സിഎംആർഎൽ എംഡി ശരൺ എസ് കർത്ത, ജയ എസ് കർത്ത, ഷിബി എസ് കർത്ത എന്നിവരെയും ഇഡി നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. എക്സാലോജിക് കമ്പനിക്ക് നൽകിയ വായ്പകളും മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലാണ്.

സിഎംആർഎല്ലും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ ആധാരം. 2017 മുതൽ 2020 വരെ ഐടി സേവനങ്ങളുടെ പേരിൽ സിഎംആർഎൽ എക്സാലോജിക്കിന് 1.72 കോടി രൂപ നൽകിയെങ്കിലും അതിന് തക്ക സേവനങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്ന് ആദ്യം എസ്എഫ്ഐഒയും പിന്നീട് ഇഡിയും അന്വേഷണം ആരംഭിക്കുകയായിരുന്നു.

Advertisement
WhiteswanTV Footer