ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ അണക്കെട്ടിനുള്ള സ്ഥലം തമിഴ്നാട് സർക്കാരിന് തീരുമാനിക്കാമെന്നും അണക്കെട്ടിലെ വെള്ളം പൂർണമായും തമിഴ്നാടിന് നൽകാമെന്നും അദ്ദേഹം പറഞ്ഞു.
അണക്കെട്ട് നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചെന്നൈ മഹാബലിപുരത്ത് നടന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിലാണ് കേരളത്തിന്റെ നിലപാട് അറിയിച്ചത്.
അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് മാറ്റാൻ തയ്യാറല്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ജലനിരപ്പ് ഉയർത്തിയാൽ മാത്രമേ തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കൂവെന്നും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പറഞ്ഞു.












