സാമ്പത്തികപരമായി തമിഴ് സിനിമയ്ക്ക് വലിയ നഷ്ടം ഉണ്ടായ വർഷമാണ് 2024. 241 ഓളം സിനിമകൾ റിലീസ് ചെയ്ത തമിഴ് നാട്ടിൽ വിജയിച്ചത് വെറും 18 എണ്ണമാണ്. ബാക്കിയുള്ളവ ബോക്സോഫീസില്‍ ദയനീയമായി പരാജയപ്പെട്ടു.
വമ്പൻ ബജറ്റിൽ വന്ന വിജയ് ചിത്രം ദി ഗോട്ട്, ശിവകാർത്തികേയന്റെ അമരൻ, ധനുഷിന്റെ രായൻ തുടങ്ങിയ സിനിമകൾ വലിയ വിജയങ്ങൾ നേടിയപ്പോൾ. രജിനി കാന്തിന്റെ വേട്ടയൻ, സുന്ദർ സി സംവിധാനം ചെയ്ത അരണ്മനൈ 4, വിജയ് സേതുപതിയുടെ മഹാരാജാ, കാർത്തിയുടെ മെയ്യഴകൻ എന്നിവയും നല്ല വിജയം കൈവരിച്ചു. ചെറിയ ബഡ്ജറ്റിൽ വന്ന വാഴൈ, ഡിമോണ്ടെ കോളനി 2, ബ്ലാക്ക്, ലബ്ബർ പന്ത് , ലവർ തുടങ്ങിയ സിനിമകളും വിജയം നേടിയ സിനിമകളാണ്.

മഹാരാജക്ക് മികച്ച ആഗോള സ്വീകാര്യത ലഭിച്ചത് കോളിവുഡിന് ആശ്വാസമായിരുന്നു. വിജയുടെ രാഷ്ട്രീയ പ്രവേശനം നടന്ന സാഹചര്യത്തിൽ ദളപതിക്ക് പകരമൊരാളെന്ന ലേബലിൽ ശിവകാർത്തികേയനെ ആരാധകർ പിന്തുണച്ചതും കോളിവുഡിലെ ഈ വർഷത്തെ ശ്രദ്ധേയമായ സംഭവമാണ്.




