തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ സഹോദരൻ അനോഷ് നാളെ വീട്ടിലേക്ക് തിരിച്ചെത്തും. അനോഷിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും കുട്ടി നടന്ന് തുടങ്ങിയെന്നും ഡോക്ടർമാര്‍ അറിയിച്ചു. ആൽജോയുടെ വേർപാടിന്റെ സമയത്തും അനോഷിന്റെ മടങ്ങിവരവ് കുടുംബത്തിന് ആശ്വാസമാവുകയാണ്. കഴിഞ്ഞ 19നാണ് അനോഷിനും ആൻജോയ്ക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിയേറ്റത്. അൽജോയെ ആശപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരനോടപ്പം കളിച്ചുവളർന്ന എനോശ് നാളെ വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ കൂടെ കളിക്കാൻ കുഞ്ഞനിയനില്ല. അനോഷിനെയെങ്ങിലും തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കൾ.




