തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറേ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെ തുടർന്ന് രാഷ്ട്രീയ വിവാദം ശക്തമാകുന്നു. റത്തൻ ഖേൽക്കറുടെ നിയമനം “ദുരൂഹമാണെന്നും നടപടിക്രമങ്ങൾ സങ്കീർണമാക്കിയെന്നും എ എ റഹീം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഇടപെടലുകൾ സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവും കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കളും വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “ബിജെപിയുടെ സീൽ കീശയിൽ കൊണ്ടുനടന്നയാൾക്ക് സതീശൻ സ്വന്തം കീശ ഏൽപ്പിച്ചു” എന്ന രീതിയിലുള്ള കടുത്ത വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു.
ബംഗാളിലെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളും എസ്ഐആർ സംബന്ധിച്ച സംശയങ്ങളും ഉയർത്തി, സമാന രീതിയിലുള്ള നടപടികൾ വിവിധ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ടെന്ന് റഹീം ആരോപിച്ചു. വിഷയത്തിൽ കൂടുതൽ വിശദീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.






