Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം; ചെയർമാനെയും സെക്രട്ടറിയെയും മാറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ വിഷയത്തിൽ കർണാടക കേന്ദ്രസർക്കാർ നിർണായക നടപടിയെടുത്തു. സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയും മാറ്റി, ഓൺസ്ക്രീൻ മാർക്കിംഗിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവ് നൽകിയിട്ടുണ്ട്. ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെയാണ് മാറ്റിയത്. അന്വേഷണസമിതിയും നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് നടപടി.

പുനർമൂല്യനിർണയത്തിനായുള്ള അപേക്ഷ പ്രക്രിയ ആരംഭിച്ചതിൽ പത്ത് മണിക്കൂറിനുള്ളിൽ പതിനാറായിരത്തോളം പേർ അപേക്ഷ നൽകി. വെബ്സൈറ്റ് ഇന്ന് പുലർച്ചെയാണ് പ്രവർത്തനക്ഷമമായത്. പുതിയ പോർട്ടലിനെതിരെ സൈബർ ആക്രമണശ്രമം നടന്നെങ്കിലും സിബിഎസ്ഇ അത് പ്രതിരോധിച്ചതായി വ്യക്തമാക്കി.

കോംപ്റ്റ് കമ്പനിയുമായി ഓൺസ്ക്രീൻ മാർക്കിംഗിനായുള്ള കരാർ നൽകുന്നതിനുള്ള ടെൻഡർ വ്യവസ്ഥകളിൽ വന്ന മാറ്റങ്ങളുടെ രേഖകളും പുറത്ത് വന്നു. സിബിഎസ്ഇ വെബ്സൈറ്റിന് തുടക്കത്തിൽ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പ്രവർത്തനം സുഗമമാക്കിയതായി അറിയിച്ചു. അപേക്ഷ സമർപ്പിക്കാൻ വിദ്യാർത്ഥികൾക്ക് ഡെസ്ക്ടോപ്പ് അല്ലെങ്കിൽ ലാപ്‌ടോപ്പിൽ പോർട്ടൽ തുറക്കണമെന്നും വിശദീകരണ വീഡിയോ സിബിഎസ്ഇ ഒരുക്കിയിട്ടുണ്ട്.

കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം സിബിഎസ്ഇയിൽ നിന്ന് ടെൻഡർ സംബന്ധിച്ച വിശദാംശങ്ങൾ തേടി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം സിബിഎസ്ഇ റിപ്പോർട്ട് അടിസ്ഥാനമാക്കി കൂടുതൽ അന്വേഷണം വേണോ എന്ന് തീരുമാനിക്കും.

Advertisement
WhiteswanTV Footer