ദുബൈ: യുഎഇയിൽ നിന്ന് പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ് . തനിക്ക് നേരെ അപകീർത്തികരമായി പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ നിയമ നടപടി ആരംഭിച്ചതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി.
മകന്റെ ചിത്രം ഉപയോഗിച്ച് തെറ്റായ പ്രചാരണം നടത്തപ്പെട്ടതായും, ഇതിന്റെ പേരിൽ ഒരു കോടി രൂപ നഷ്ടപരിഹാര കേസും മറ്റ് ക്രിമിനൽ നടപടികളും സ്വീകരിക്കുമെന്നുമാണ് അഷ്റഫ് താമരശ്ശേരി അറിയിച്ചു.
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ വൻ കൊള്ള നടക്കുന്നുണ്ടെന്ന അസത്യ ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമ നടപടികളിലേക്ക് കേസ് നീങ്ങിയത്.




