Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മിശ്രവിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളെ മതഭ്രഷ്ടരാക്കുന്നത് വിവേചനം; സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മിശ്രവിവാഹം കഴിക്കുന്ന പാഴ്‌സി സ്ത്രീകളെ മതഭ്രഷ്ടരാക്കുന്ന രീതി പ്രഥമദൃഷ്ട്യാ വിവേചനപരമാണെന്ന് സുപ്രീംകോടതി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിശാലമായ നിയമപ്രശ്നങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചിന്റെ വാദത്തിനിടയിലാണ് കോടതിയുടെ ഈ വാക്കാൽ നിരീക്ഷണം. ഭരണഘടനയുടെ 25(1) പ്രകാരം മതസ്വാതന്ത്ര്യം ജന്മംകൊണ്ടുതന്നെ ലഭിക്കുന്ന അവകാശമാണെന്നും, വിവാഹം കഴിച്ചതിന്റെ പേരിൽ അത് നഷ്ടമാകില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

മിശ്രവിവാഹത്തെ തുടർന്ന് മതഭ്രഷ്ട് നേരിട്ട പാഴ്‌സി സ്ത്രീക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഡാരിയസ് ഖംബാത ഈ രീതിയിലെ വിവേചനം കോടതിയിൽ ചൂണ്ടിക്കാട്ടി. പുരുഷന്മാർ അന്യമത വിവാഹം കഴിച്ചാൽ ശിക്ഷയില്ലെങ്കിലും സ്ത്രീകൾക്ക് മാത്രം മതഭ്രഷ്ട് നൽകുന്നത് അനീതിയാണെന്ന് അദ്ദേഹം വാദിച്ചു. ഇതുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് ബി.വി. നാഗരത്നയും ഈ രീതിയുടെ വിവേചന സ്വഭാവം ചൂണ്ടിക്കാട്ടി.

പാഴ്‌സി സമൂഹത്തിലെ ഈ മതഭ്രഷ്ട് സമ്പ്രദായം ശരിവെച്ച ബോംബെ ഹൈക്കോടതിയുടെ 1962ലെ വിധി ചോദ്യം ചെയ്ത ഹർജിയിലാണ് കേസ് പരിഗണിക്കുന്നത്. ഈ വിഷയത്തോടൊപ്പം ശബരിമല യുവതീപ്രവേശം, മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം തുടങ്ങിയ വിഷയങ്ങളിലെ നിയമപ്രശ്നങ്ങളും ഒൻപതംഗ ബെഞ്ച് പരിശോധിക്കുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer