ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 57 റൺസിന് തോറ്റ് രാജസ്ഥാന്‍ റോയല്‍സ് ആദ്യ പരാജയം ഏറ്റുവാങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ കനത്ത ബാറ്റിംഗ് തകര്‍ച്ചയാണ് രാജസ്ഥാന്‍ നേരിട്ടത്. വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുറൽ, ലുവന്‍-ഡ്രെ പ്രിട്ടോറിയസ് എന്നിവർ റൺസ് ഒന്നും എടുക്കാതെ ക്രീസിൽ നിന്നും മടങ്ങി. പിന്നീട് ഇറങ്ങിയ യശസ്വി ജയ്‌സ്വാളും, റിയന്‍ പരാഗും രണ്ടക്കം കാണാതെ പുറത്തായി. ജഡേജ – ഫെരേര സഖ്യമാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. രാജസ്ഥാന്‍ 19 ഓവറില്‍ 159 റണ്‍സിന് ഓൾ ഔട്ടായി. അരങ്ങേ]റ്റത്തില്‍ തന്നെ നാല് വീതം വിക്കറ്റ് വീഴ്ത്തിയ പ്രഫുല്‍ ഹിംഗെ, സാക്കിബ് ഹുസൈന്‍ എന്നിവരാണ് രാജസ്ഥാനെ തകര്‍ത്തത്.




