Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘രക്ഷാപ്രവര്‍ത്തന’ കേസ്; എം ആര്‍ അജിത് കുമാറിനെതിരെ നടപടിക്ക് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന എസ്‌ഐടി കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ ഒരുങ്ങുന്നതായി സൂചന. എസ്‌ഐടി റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതായും, തുടർന്ന് റിപ്പോർട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമർപ്പിക്കുമെന്നുമാണ് വിവരം. റിപ്പോർട്ടിൽ നിയമോപദേശം തേടിയ ശേഷമാകും തുടർനടപടികൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുക.

ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിക്കാൻ എം.ആർ. അജിത് കുമാർ ഇടപെട്ടുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും എസ്‌ഐടി റിപ്പോർട്ടിനൊപ്പം ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. വിഷയത്തിൽ അജിത് കുമാറിനോട് ഡിജിപി വിശദീകരണം തേടിയതായും റിപ്പോർട്ടുണ്ട്.

അന്വേഷണ റിപ്പോർട്ട് തിരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നുവെന്നാണ് എസ്‌ഐടി ആരോപിക്കുന്നത്. എഡിജിപിയുടെ നിർദേശപ്രകാരമാണ് റിപ്പോർട്ടിൽ മാറ്റം വരുത്തിയതെന്ന് മുൻ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അജിത് കുമാർ അന്വേഷണ ഉദ്യോഗസ്ഥരെ എഡിജിപി ഓഫീസിലേക്ക് വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചതായും മൊഴിയിൽ പരാമർശമുണ്ട്.

ചൂരൽമല ഉരുള്‍പൊട്ടലിന് പിന്നാലെ ഓഗസ്റ്റ് 12 മുതൽ 15 വരെ പൊലീസ് ക്ലബിൽ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതെന്നാണ് എസ്‌ഐടി റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. അന്ന് ദുരന്തസാഹചര്യമായതിനാൽ റിപ്പോർട്ട് പുറത്തുവരില്ലെന്നും ആരും അറിയില്ലെന്നും അജിത് കുമാർ പറഞ്ഞതായി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.

അജിത് കുമാർ മോശമായി പെരുമാറിയതിനെ തുടർന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി ഒരു എസ്‌ഐ മൊഴി നൽകിയിട്ടുണ്ടെന്നും, അത് സ്ഥിരീകരിക്കുന്ന മെഡിക്കൽ രേഖകളും എസ്‌ഐടി സമർപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ശുപാർശ സ്വീകരിച്ചാൽ എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Advertisement
WhiteswanTV Footer