Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും; ഇന്ത്യൻ തീർഥാടകർ മക്കയിലെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഔദ്യോഗിക തുടക്കം. ആഗോള മുസ്ലിം സമൂഹത്തിന്റെ പുണ്യനഗരമായ മക്കയിൽ ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും മക്കയിലെത്തിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള അവസാന വിമാനം ബംഗളൂരുവിൽ നിന്നാണ് മക്കയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ 17 എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്നായി 34 ദിവസത്തെ പ്രത്യേക വ്യോമ സർവീസുകളിലൂടെയാണ് ജിദ്ദയും മക്കയും വഴി പുണ്യഭൂമിയിൽ എത്തിച്ചത്. എയർ ഇന്ത്യ ഉൾപ്പെടെ വിമാനക്കമ്പനികൾ ഏകദേശം 130 സർവീസുകളാണ് ഇതിനായി നടത്തിയത്.

ഇപ്പോൾ ലോകമെമ്പാടുമുള്ള 160-ലധികം രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ മക്കയിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. തീർഥാടകരുടെ വലിയ തിരക്ക് പരിഗണിച്ച് ഞായറാഴ്ച രാത്രിയോടെ തന്നെ മിനായിലേക്ക് മാറ്റിത്തുടങ്ങും. പ്രത്യേക ബസുകളും ഹജ്ജ് സർവീസ് ഏജൻസികളും ഒരുക്കിയ സംവിധാനങ്ങളിലൂടെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെ മുഴുവൻ തീർഥാടകരും മിനായിൽ പ്രവേശിക്കും. തുടർന്ന് തിങ്കളാഴ്ച രാത്രി ഇഷാ നമസ്കാരത്തിന് ശേഷം അറഫാ സംഗമത്തിനായി യാത്ര തുടരും. മഷാഇർ മെട്രോ വഴിയോ ബസ് മാർഗമോ ആയിരിക്കും യാത്ര ക്രമീകരിക്കുക. ചൊവ്വാഴ്ചയാണ് ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ അറഫാ ദിനം. അന്നേ ദിവസം ഉച്ചയോടെ ഇന്ത്യൻ ഹാജിമാർ ഉൾപ്പെടെയുള്ള വിശ്വാസികൾ അറഫാ മൈതാനിയിൽ സംഗമിക്കും.

ഇത്തവണ മക്കയിലും പരിസര പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. താപനില 44 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ തീർഥാടകർ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നേരിട്ട് വെയിലേൽക്കാതിരിക്കുക, കുടകൾ ഉപയോഗിക്കുക, ആവശ്യമായ ജലസേചനം ഉറപ്പാക്കുക എന്നിവ നിർബന്ധമായും പാലിക്കണമെന്ന് നിർദേശങ്ങളിൽ പറയുന്നു.

Recent News

Advertisement
WhiteswanTV Footer