Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൂനെയില്‍ നിന്നുള്ള നിപാഫലം വന്നില്ലെന്ന് ആരോഗ്യമന്ത്രി; ഉച്ചയ്ക്ക് വന്നെന്ന് കളക്ടർ; ആശയകുഴപ്പമായി വാർത്താസമ്മേളനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നിപ ബാധിതന് രോഗം സ്ഥിരീകരിച്ചെന്നും ഇല്ലെന്നും ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും വാർത്താസമ്മേളനത്തിൽ പ്രസ്താവിച്ചത് ആശയകുഴപ്പം മൂലമല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ.

വാർത്താസമ്മേളനം നടത്തുന്നതിന് മുൻപ് ജില്ലാ കളക്ടർ മാധവിക്കുട്ടിയുമായി സംസാരിച്ചിരുന്നു. ആ സമയത്ത് പൂനെ വൈറോളജി ലാബിൽ നിന്നുള്ള നിപ രോഗബാധ സ്ഥിരീകരണ റിപ്പോർട്ട് ലഭിച്ചിരുന്നില്ല. ഉച്ചയ്ക്കു ശേഷം മാത്രമാണ് പുണെയിൽ നിന്നുള്ള ഫലം ലഭിച്ചതെന്നും ഞാനിതുവരെ അറിഞ്ഞിരുന്നില്ല” എന്നതാണ് മന്ത്രിയുടെ വിശദീകരണം.

അഞ്ച് മണിക്ക് ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയ്ക്കിടെ ഫലം ലഭിച്ചിരുന്നില്ലെന്നും, പുതിയ കലക്ടർ ആയതിനാൽ കുറച്ച് പരിചയക്കുറവ് ഉണ്ടായിരിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.“ഡിസ്ട്രിക്ട് കളക്ടർക്കു റിപ്പോർട്ട് കിട്ടിയാൽ അത് ഉടൻ തന്നെ ആരോഗ്യ മന്ത്രിയെ അറിയിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിപ ബാധിതനായ 43-കാരൻ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. രോഗബാധിതന്റെ സമ്പർക്ക പട്ടികയും റൂട്ട് മാപ്പും പുറത്തുവിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു, പുണെയിൽ നിന്നുള്ള ഫലം വരും മുമ്പ് തന്നെ രോഗിക്ക് ചികിത്സ ആരംഭിച്ചിരുന്നു. നിലവിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement
WhiteswanTV Footer