ചെന്നൈ: അമേരിക്കയിലെ മുട്ട ക്ഷാമത്തിന് പരിഹാരം കാണാൻ ഇന്ത്യ. 4.75 ലക്ഷം മുട്ടകൾ വഹിക്കുന്ന 21 കണ്ടെയ്‌നറുകൾ കഴിഞ്ഞ മാസം അവസാനത്തോടെ പുറപ്പെട്ടു. ഏകദേശം ഒരുകോടി മുട്ടകളാണ് കണ്ടെയ്നറുകളിൽ കയറ്റിയയച്ചത്. തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ് മുട്ട കയറ്റി അയക്കുന്നത്. അമേരിക്കയുടെ ഔദ്യോഗിക അനുമതിയെ തുടർന്നാണ് അമേരിക്കയിലേക്ക് മുട്ട കയറ്റി അയച്ചത്.
ബ്രസീൽ, തുർക്കി, കാനഡ, ചൈന, ബെൽജിയം, യുകെ തുടങ്ങിയ പ്രധാന മുട്ട കയറ്റുമതി രാജ്യങ്ങളിൽ വ്യാപകമായി പടർന്നുപിടിച്ച ഹൈലി പാത്തോജെനിക് ഏവിയൻ ഇൻഫ്ലുവൻസ (HPAI) ഉൽപ്പാദനത്തെ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് ഇന്ത്യൻ മുട്ടക്ക് അനുമതി ലഭിച്ചത്. നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഇന്ത്യ നിലവിൽ പ്രതിമാസം ഏകദേശം 200 ദശലക്ഷം മുട്ടകൾ കയറ്റുമതി ചെയ്യുന്നുണ്ട്.






