ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം. ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനം ആയ ഭൂഗർഭ തന്ത്ര കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്നും അത് വിജയകരമായി തകർത്തതായും ഇസ്രായേൽ സൈന്യവും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു.
ബെയ്റൂട്ടിന്റെ തെക്കൻ ദഹിയേ മേഖലയിൽ ശക്തമായ സ്ഫോടനങ്ങൾ തുടർന്നു നിലനിൽന്നതായും, കിലോമീറ്ററുകളോളം ദൂരത്തിൽ പുകപടലങ്ങൾ ഉയർന്നതായും, നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതുവരെ ലബനൻ ആരോഗ്യ മന്ത്രാലയം ആക്രമണത്തിൽ ആളപായം ഉണ്ടോയെന്നോ നാശനഷ്ടം എത്രത്തോളം എന്നോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് ഇപ്പോഴും യുദ്ധ സമാന സാഹചര്യമാണ്.





