തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിലും കുന്നംകുളം നിലനിര്‍ത്തിയിരിക്കുകയാണ് എല്‍ഡിഎഫ്. എൽഡിഎഫിനായി മത്സരിച്ച എ സി മൊയ്തീൻ 4563 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്‍റെ പി ടി അജയ് മോഹനെ പരാജയപ്പെടുത്തി. സഹകരണ മേഖലയിലെ കരുത്തും മണ്ഡലത്തിലെ സുസമ്മതനായ വ്യക്തിത്വവും മൊയ്തീന് തുണയായി. എ ൻഡിഎ സഖ്യത്തിൽ മത്സരിച്ച ബിഡിജെഎസിന്‍റെ രജിൽ കെ.ആർ വോട്ടുകള്‍ നേടി. ആകെ പോൾ ചെയ്ത വോട്ടുകളില്‍ എ സി മൊയ്തീന്‍ 69522 വോട്ടുകള്‍ നേടി. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി വിജയം കുന്നംകുളത്തെ വോട്ടർമാരുടെ ചിന്താഗതിയിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നത് എല്‍ഡിഎഫിന് ആശങ്കയായിരുന്നെങ്കിലും യുഡിഎഫ് തരംഗത്തിനിടയിലും മണ്ഡലം നിലനിര്‍ത്താനായത് എല്‍ഡിഎഫിന് ഒടുവില്‍ ആശ്വാസമായി.






