ന്യൂഡൽഹി: പ്രമുഖ ഐടി കമ്പനിയായ കോഗ്നിസെന്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആഗോളപരമായി 15,000ത്തിലധികം പേരുടെ ജോലി നഷ്ടപ്പെട്ടേക്കാം. കൂട്ടപ്പിരിച്ചുവിടലുകളിൽ ഭൂരിഭാഗവും ഇന്ത്യയിലായിരിക്കാനാണ് സാധ്യത. ഒറാക്കിൾ, ആമസോൺ എന്നിവയ്ക്ക് ശേഷം ഐടി മേഖലയിലെ ഈ വർഷത്തെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരിക്കും ഇത്.
എത്രപേർക്ക് ജോലി നഷ്ടപ്പെടുമെന്ന് കൃത്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 12,000 മുതൽ 15,000 വരെ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടേക്കാം. ലോകമെമ്പാടുമായി 3,57,000ത്തിലധികം ജീവനക്കാരുള്ള കോഗ്നിസെന്റിന്റെ ഏറ്റവും വലിയ പ്രവർത്തന കേന്ദ്രമാണ് ഇന്ത്യ. രാജ്യത്ത് മാത്രം 2,50,00ത്തിലധികം പേർ കോഗ്നിസെന്റിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ നല്ലൊരു ശതമാനത്തിന് ജോലി പോകുമെന്നുറപ്പ്.




