ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിച്ചു. അവസാന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ലോക്സഭയിലെത്തിയെങ്കിലും സംസാരിച്ചില്ല. വന്ദേമാതരം പൂര്‍ണമായി ആലപിച്ച ശേഷം സഭ പിരിഞ്ഞു. അതിനിടെ സ്പീക്കറുടെ ചായസൽക്കാരം പ്രതിപക്ഷം ബഹിഷ്കരിച്ചു.
രാമേശ്വരത്തും തമിഴ്‌നാട്ടിലെ മറ്റ് തീരദേശ ജില്ലകളിലും ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആവർത്തിച്ച് അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യുന്നതിനെതിരെ കോൺഗ്രസ് എംപി മാണിക്കം ടാഗോർ ലോക്‌സഭയിൽ ശ്രദ്ധക്ഷണിക്കൽ നോട്ടിസ് നൽകിയെങ്കിലും വിഷയം പരിഗണനയ്ക്കെടുത്തില്ല. ഇന്നും പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷം പാര്‍ലമെന്റ് വളപ്പിൽ പ്രതിഷേധിച്ചിരുന്നു. അതിനിടെ സ്പീക്കറുടെ ചായ സൽക്കാരം പ്രതിപക്ഷം ബഹിഷ്കരിച്ചു.
സിജെപി സമര വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇന്നലെ അമിത് ഷാ സ്പീക്കറെ അറിയിച്ചിരുന്നു. അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക കൊള്ളയും നീറ്റ് വിഷയത്തിനൊപ്പം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഒന്നും സംസാരിക്കാൻ തയ്യാറായിരുന്നില്ല.












