Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹുസൈനെ കണ്ടത് നവകേരള സദസിൽ പരിക്കേറ്റതിനാലെന്ന് മുഖ്യമന്ത്രി; പങ്കുവെച്ച ചിത്രം മുമ്പുള്ളത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനെ നവകേരള സദസിനിടെ മർദ്ദനമേറ്റതിനെ തുടർന്നാണ് സന്ദർശിച്ചതെന്ന വി ഡി സതീശന്റെ വാദം തെറ്റ്. ഹുസൈൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങളും ചിത്രങ്ങളും ചൂണ്ടിക്കാട്ടിയാണ് ആരോപണം.

നവകേരള സദസുമായി ബന്ധപ്പെട്ട് കുറുപ്പംപടിയിൽ വച്ച് മർദ്ദനമേറ്റതിനാലാണ് മുഹമ്മദ് ഹുസൈനെ കാണാൻ പോയതെന്നായിരുന്നു വി ഡി സതീശന്റെ പരാമർശം. എന്നാൽ ഹുസൈൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതായി പറയുന്ന വീഡിയോയിൽ ശരീരത്തിൽ പരിക്കുകളുള്ളതായി കാണുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ഹുസൈനെ നവകേരള സദസിന് മുമ്പ് തന്നെ വി ഡി സതീശൻ സന്ദർശിച്ചിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളുടെ തീയതികൾ വ്യക്തമാക്കുന്നതായി ആരോപണമുണ്ട്. 2023 നവംബർ 18 മുതൽ ഡിസംബർ 23 വരെയായിരുന്നു നവകേരള സദസ്. എറണാകുളത്ത് ഡിസംബർ ഏഴ് മുതൽ 10 വരെയാണ് പരിപാടി നടന്നത്. എന്നാൽ ഒക്ടോബർ 21നും 30നും വി ഡി സതീശനൊപ്പമുള്ള ചിത്രങ്ങൾ മുഹമ്മദ് ഹുസൈൻ പങ്കുവെച്ചിരുന്നതായാണ് അവകാശവാദം.

കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെയും അബ്ദുൾ സലാമിനെയും നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നവകേരള സദസുമായി ബന്ധപ്പെട്ട ലാത്തിച്ചാർജിൽ ഹുസൈന് പരിക്കേറ്റിരുന്നുവെന്നും പരിക്കേറ്റ് കിടക്കുമ്പോൾ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയുടെ വിശദീകരണത്തിലുണ്ടായിരുന്നു.

അതേസമയം, മുഹമ്മദ് ഹുസൈനുമായി തനിക്ക് മുൻപും പലതവണ ബന്ധമുണ്ടായിരുന്നുവെന്ന തരത്തിലുള്ള വിശദീകരണമാണ് വി ഡി സതീശൻ നൽകിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഹുസൈൻ തന്റെ സോഷ്യൽ മീഡിയ ടീമിൽ അംഗമായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവായിരുന്ന കാലത്തും ഇപ്പോഴും തനിക്ക് പ്രത്യേക സോഷ്യൽ മീഡിയ ടീം ഇല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer