ചെന്നൈ: വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് ആശ്വാസം. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഡിഎംകെ എംപി ആർ. ഗിരിരാജൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ച് തള്ളിയത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനിടെ 4 കോടി രൂപയുടെ കള്ളപ്പണം പിടിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
താംബരം റെയിൽവേ സ്റ്റേഷനിൽ നൈനാർ നാഗേന്ദ്രന്റെ ജീവനക്കാരുടെ കൈയിൽ നിന്നാണ് ഈ പണം പിടിച്ചെടുത്തത്. ആ സമയത്ത് തിരുനെൽവേലിയിൽ സ്ഥാനാർഥിയായിരുന്നു നൈനാർ നാഗേന്ദ്രൻ. ഇതിനിടെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതോടെ നൈനാർ നാഗേന്ദ്രന് താൽക്കാലിക ആശ്വാസമായി.




