കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഷാഫി പറമ്പിൽ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂൾ ഉപയോഗിച്ച് മർദനകാരനെ തിരിച്ചറിയേണ്ടതില്ലെന്നും, മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. അഭിലാഷ് ഡേവിഡ് 2023 ജനുവരി 16ന് മാഫിയ ബന്ധത്തിന്‍റെ പേരിൽ സസ്പെൻഷനിൽ പോയ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു, പിന്നീട് തിരിച്ചുകൊണ്ടു വന്നതാണെന്ന് വാർത്തകളിൽ വന്നിരുന്നു. ഇയാൾ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട ശേഷം സർവീസിൽ തിരികെ പ്രവേശിപ്പിച്ചതായും ഷാഫി പറഞ്ഞു.
പേരാമ്പ്രയിൽ ഉണ്ടായ ആക്രമണം ശബരിമല വിഷയത്തിൽ ശ്രദ്ധ വലിക്കാനുള്ള ആസൂത്രിത സംഭവമായിരുന്നു. പൊലീസ് കൈവശം വെച്ചിരുന്ന ഗ്രനേഡ് പൊട്ടിച്ചതാണ് അദ്ദേഹത്തിന് പരിക്കു സംഭവിച്ചത്. അതേസമയം, സംഘർഷമോ കല്ലേറോ സംഭവിച്ചിരുന്നില്ല. മർദനം നടന്നപ്പോൾ ഒരു ഉദ്യോഗസ്ഥൻ തന്നെ രണ്ട് തവണ ആക്രമിച്ചു, മൂന്നാം തവണ ആക്രമിച്ചപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ തടഞ്ഞു. ഷാഫി ഇതിനെ നിയമപോരാട്ടത്തിലൂടെ പുറത്തെടുക്കുമെന്നും, തെളിവുകൾ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറുമെന്നും അറിയിച്ചു.


