സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പിഎം ശ്രീ: ഒപ്പുവയ്ക്കാതെ ബംഗാളും തമിഴ്‌നാടും

ചെന്നൈ: പിഎം ശ്രീക്ക് വഴങ്ങാന്‍ കേരളം തയാറെടുക്കുമ്പോള്‍, ദേശീയ വിദ്യാഭ്യാസ നയം (NEP) അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട . ഇതേ തുടര്‍ന്ന് സ്വന്തം നയം രൂപീകരിച്ചു കേന്ദ്രത്തിനെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്.

എന്‍ഇപിയുടെ പ്രധാന നിബന്ധനകളെ ശക്തമായി എതിര്‍ത്ത തമിഴ്‌നാട്, സുപ്രീംകോടതിയെ സമീപിച്ചാണു കേന്ദ്ര ഫണ്ട് നേടിയെടുത്തത്. അപ്പോഴും, എന്‍ഇപിയില്‍ ഒപ്പിടാത്തതിനാല്‍ സംസ്ഥാനത്തിനു ലഭിക്കേണ്ട 4,000 കോടി രൂപ കേന്ദ്രം തടഞ്ഞുവയ്ക്കുകയും വിദ്യാഭ്യാസ അവകാശ നിയമം (RTE) നടപ്പിലാക്കുന്നതിന് 450 കോടി രൂപ മാത്രം അനുവദിക്കുകയുമാണു ചെയ്തത്.

അധ്യാപകരുടെ ശമ്പളം, വിദ്യാര്‍ഥികളുടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന വികസനം എന്നിവയ്ക്കായി സ്വന്തം പണമാണു നിലവില്‍ തമിഴ്‌നാട് ചെലവഴിക്കുന്നത്. ഇതിനിടെ, സംസ്ഥാനത്തെത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സമഗ്ര ശിക്ഷാ പദ്ധതിക്കു കീഴില്‍ കുടിശിക ഫണ്ട് നല്‍കണമെങ്കില്‍ സംസ്ഥാനം എന്‍ഇപി പൂര്‍ണമായും അംഗീകരിക്കണമെന്ന നിലപാടെടുത്തെങ്കിലും സര്‍ക്കാര്‍ കുലുങ്ങിയില്ല.

ലോക്‌സഭയില്‍ ഇതിന്റെ പേരില്‍ ഡിഎംകെ എംപിമാരും കേന്ദ്രമന്ത്രിയും തമ്മില്‍ പലവട്ടം കൊമ്പു കോര്‍ത്തു. പിന്നാലെ, ഡല്‍ഹി ഹൈക്കോടതി റിട്ട.ജസ്റ്റിസ് ഡി. മുരുകേശന്റെ നേതൃത്വത്തിലുള്ള സമിതിയെ വിദ്യാഭ്യാസ നയം തയാറാക്കാന്‍ സംസ്ഥാനം നിയോഗിച്ചു.

ഓഗസ്റ്റില്‍ സമിതി പുറത്തിറക്കിയ റിപ്പോര്‍ട്ട് നിലവിലുള്ള ദ്വിഭാഷാ സമ്പ്രദായത്തെ പിന്തുണയ്ക്കുന്നതാണ്. തമിഴും ഇംഗ്ലിഷും നിര്‍ബന്ധിത വിഷയങ്ങളാണ്. പ്ലസ് വണ്‍ പൊതുപരീക്ഷ ഒഴിവാക്കി. 8ാം ക്ലാസ് വരെ ആരെയും തോല്‍പിക്കില്ല. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 11,12 ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്.

9-ാം ക്ലാസ് മുതല്‍ കരിയര്‍ ഗൈഡന്‍സോടെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് നയം ഊന്നല്‍ നല്‍കുന്നു. എഐ, ഡേറ്റ സയന്‍സ്, റോബട്ടിക്‌സ് തുടങ്ങിയ വിഷയങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു. തമിഴ്നാടിന്റെ തനതു സാംസ്‌കാരിക, സാമൂഹിക സാഹചര്യവുമായി ഒത്തുപോകുന്ന നയം പ്രാദേശിക പൈതൃകം, സാമൂഹിക നീതി എന്നിവയ്ക്കും ഊന്നല്‍ നല്‍കുന്നു.

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement