ധാക്ക: ജെൻസി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും അക്രമ സംഭവങ്ങൾ. മതനിന്ദ ആരോപിച്ച് മൈമെൻസിംഗ് ജില്ലയിലെ ഭലുക ഉപസിലയിൽ ദിപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ടെക്സ്റ്റൈൽസ് മേഖലയിൽ ജോലി ചെയ്തിരുന്ന ദിപു ചന്ദ്ര ദാസ് വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഈ ക്രൂര അക്രമത്തെ ശക്തമായി അപലപിച്ചു. “പുതിയ ബംഗ്ലാദേശിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ല. ഈ കുറ്റകൃത്യത്തിൽ പങ്കെടുത്ത ആരെയും വിട്ടുവീഴ്ച ചെയ്യില്ല” എന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
ബംഗ്ലാദേശ് നിർണായകമായ ഒരു ജനാധിപത്യ പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകർക്കാനുള്ള ശ്രമങ്ങളെ അനുവദിക്കില്ലെന്നും ഇടക്കാല സർക്കാർ മുന്നറിയിപ്പ് നൽകി.










