ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുർമു രാജി സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ഭരണഘടനയുടെ ആർട്ടിക്കിൾ 75(2) പ്രകാരമാണ് രാജി അംഗീകരിച്ചതെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.
മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ജോർജ് കുര്യനെ 2024 ഓഗസ്റ്റിലാണ് കേന്ദ്ര സഹമന്ത്രിയായി നിയമിച്ചത്. ഈ മാസം അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി അവസാനിച്ചു. വീണ്ടും രാജ്യസഭയിൽ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് രാജി.
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചെങ്കിലും ജോർജ് കുര്യന് പരാജയം നേരിടേണ്ടിവന്നു. 2021-ൽ അൽഫോൻസ് കണ്ണന്താനം നേടിയ വോട്ടിനേക്കാൾ കുറവ് വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്.






