Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ukrine

വെടിനിര്‍ത്തല്‍: റഷ്യ യുക്രൈയ്ന്‍ ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടന്‍: വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയും യുക്രൈയ്നും തമ്മില്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോണില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിക്കുന്നതിനുള്ള പ്രധാന നീക്കമാണ് ചര്‍ച്ചയെന്നും ചര്‍ച്ചയുടെ വ്യവസ്ഥകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കിവിഷയത്തില്‍ പുടിനുമായി ഈ വര്‍ഷം മൂന്നാമത്തെ ഫോണ്‍സംഭാഷണമാണിത്. യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശരിയായ പാതയിലാണെന്നും സമാധാനക്കരാറിനായി യുക്രൈയ്‌നുമായി ചേര്‍ന്നു കരടുരേഖയുണ്ടാക്കാന്‍ തയാറാണെന്നും പുടിന്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കു […]
Read more

യുക്രെയ്നിൽ റഷ്യന്‍ ഡ്രോണാക്രമണം

മോസ്കോ: യുക്രൈയ്നിൽ റഷ്യന്‍ ഡ്രോണാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കുകിഴക്കൻ യുക്രൈയ്നിൽ യാത്രാ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ ഇസ്താംബൂളിൽ ചേർന്ന യുക്രെയ്ൻ റഷ്യ വെടി നിർത്തൽ കരാറിൽ ഫലം കണ്ടിരുന്നില്ല. നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായാണ് ചർച്ച നടത്തിയത്. എന്നാൽ1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ എന്ന തീരുമാനം മാത്രമാണ് ചർച്ചയിൽ കെെകൊണ്ടത്.
Read more

ഫലം കാണാതെ യുക്രെയ്ൻ-റഷ്യ വെടി നിർത്തൽ കരാർ

ഇസ്താംബുൾ: റഷ്യ-യുക്രെയ്ൻ തമ്മിൽ ഇന്നലെ ഇസ്താംബൂളിൽ നടന്ന ചർച്ച ഫലം കണ്ടില്ല. വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായാണ് ഇന്നലെ ചർച്ച നടന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇത് നിർണ്ണായക വഴിത്തിരിവായി. അതേസമയം ചർച്ചയിൽ 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ തീരുമാനമായി. ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയും പങ്കെടുത്തിരുന്നില്ല. രണ്ട് മണിക്കൂറിൽ താഴെ ചർച്ച നീണ്ടുനിന്നു. ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമർദ്ദം കാരണമായിരുന്നു ഇരു നേതാക്കളും […]
Read more

യുക്രൈന്‍ യുദ്ധം: നേരിട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് പുടിന്‍ പിന്മാറി

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തില്‍ നേരിട്ടുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പിന്മാറി.റഷ്യയുടെ നടപടിക്ക് പിന്നാലെ സമാധാനചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഡോണള്‍ഡ് ട്രംപും വിശദമാക്കി. ട്രംപ് റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. അതേസമയം, യുക്രൈന്‍ പ്രസിഡന്റ് വോളഡിമിര്‍ സെലന്‍സ്‌കി തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചു. ചര്‍ച്ചകളില്‍ പുടിന് പകരമായി റഷ്യന്‍ പ്രതിനിധിയായി വ്‌ലാഡിമിര്‍ മെഡന്‍സ്‌കി പങ്കെടുക്കുമെന്ന സ്ഥിരീകരണവും റഷ്യന്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. തീവ്ര കണ്‍സര്‍വേറ്റീവ് വിഭാഗത്തില്‍ നിന്നുള്ള റഷ്യന്‍ സാംസ്‌കാരിക മന്ത്രിയായ വ്‌ലാദിമിര്‍ മെഡിന്‍സ്‌കിക്കൊപ്പം […]
Read more

യുക്രൈയ്നില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വെടിവെച്ചിട്ടത് റഷ്യ: യുഎന്‍ ഏജന്‍സി

ന്യൂയോര്‍ക്ക്: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം 2014-ല്‍ യുക്രൈയ്നില്‍ തകര്‍ന്നുവീണ് 298 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ റഷ്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജന്‍സി. ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും ഉന്നയിച്ച വാദങ്ങള്‍ വസ്തുതാപരമാണെന്നും മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO) വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരമുള്ള ധാര്‍മ്മികബാധ്യത നിറവേറ്റുന്നതില്‍ റഷ്യന്‍ ഫെഡറേഷന്‍ പരാജയപ്പെട്ടുവെന്നും ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം MH17ആണ് യുക്രൈയ്നിന്റെ വിമത നിയന്ത്രിത കിഴക്കന്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തില്‍ ഓസ്ട്രേലിയന്‍, നെതര്‍ലന്‍ഡ് പൗരന്‍മാരാണ് കൂടുതലും […]
Read more

ലിയോ മാര്‍പാപ്പയെ യുക്രൈയ്ന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ച് സെലെന്‍സ്‌കി

കീവ് : ലിയോ 16ാമന്‍ മാര്‍പാപ്പയെ യുക്രൈയ്ന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ച് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി.ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രസംഗത്തില്‍ യുക്രെയ്‌നിലെ സമാധാനത്തിനായി ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന് ക്ഷണം ലഭിച്ചത്. മാര്‍പാപ്പയുമായി ഇന്നലെ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹത്തെ യുക്രൈയ്‌നിലേക്കു ക്ഷണിച്ചത്. മാര്‍പ്പാപ്പയായി ചുമതലയേറ്റതിനു ശേഷം ഒരു രാഷ്ട്രനേതാവുമായി നടക്കുന്ന ആദ്യത്തെ സംഭാഷണമാണിത്. യുദ്ധത്തിനിടെ റഷ്യ കൊണ്ടുപോയ ആയിരക്കണക്കിനു കുട്ടികളെ യുക്രൈയ്‌നിലേക്കു തിരിച്ചുകൊണ്ടുവരുന്നതില്‍ മാര്‍പാപ്പയുടെ സഹായം സെലെന്‍സ്‌കി അഭ്യര്‍ഥിച്ചു. വെടിനിര്‍ത്തല്‍ ആഹ്വാനവും തുര്‍ക്കിയിലെ സമാധാനചര്‍ച്ചയ്ക്കുള്ള സന്നദ്ധതയും […]
Read more

പുടിനൊപ്പം നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറെന്ന് സെലന്‍സ്‌കി

കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി നേരിട്ടുളള ചർച്ചയ്ക്ക് സമ്മതം അറിയിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കി. എക്സ് അക്കൗണ്ടിലൂടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്. ലോകം മുഴുവൻ വളരെക്കാലമായി ഇതിനായി കാത്തിരിക്കുകയാണെന്നും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സെലൻസ്കി കുറിച്ചു. ഒടുവിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. നല്ലൊരു സൂചനയാണിത്. ഏതൊരു യുദ്ധവും അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടി വെടിനിർത്തലാണ്. യുദ്ധം മുന്നോട്ട് കൊണ്ടു പോകുന്നതിൽ അർത്ഥമില്ല. സെലൻസ്കി കുറിച്ചു.
Read more

യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചയ്ക്ക് റഷ്യ തയ്യാറെന്ന് വ്‌ളാഡിമിർ പുടിൻ

മോസ്കോ: യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മെയ് 15 ന് ഇസ്താംബൂളിൽ വെച്ച് യുക്രെയ്നുമായി നേരിട്ട് ചർച്ചകൾ നടത്താൻ റഷ്യ നിർദ്ദേശിക്കുകയാണെന്ന് പുടിൻ പറഞ്ഞു. ഇത് വെടിനിർത്തലിലേക്ക് നയിച്ചേക്കാമെന്നും പുടിൻ കൂട്ടിച്ചേർത്തു. സംഘർഷം ഒത്തുതീർപ്പ് ആക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്ക് സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാനുമായി സംസാരിക്കും. പുടിന്റെ വെടിനിർത്തൽ കരാറിന് തയ്യാറാണെന്ന് യുക്രെയ്ൻ നേരത്തെ സമ്മതം അറിയിച്ചിരുന്നു. എന്നാൽ നിർദ്ദേശത്തോട് യുക്രെയ്ൻ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
Read more

യുക്രെയ്നെ പിന്തുണച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് നേതാക്കൾ

കീവ്: യുക്രെയ്ന് പിന്തുണയുമായി വിവിധ രാജ്യങ്ങളിലെ നേതാക്കൾ കീവിൽ. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് ഇന്ന് കീവിലെത്തിയത്. 30 ദിവസത്തെ നിരുപാധിക വെടിനിർത്തൽ വേണമെന്ന് നേതാക്കൾ റഷ്യയോട് ആവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ രാജ്യങ്ങളുടെ ഐക്യം പ്രദർശിപ്പിക്കുന്നതിനായാണ് സന്ദർശനമെന്നാണ് റിപ്പോർട്ട്. ഈ ആവശ്യം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവർ ഇന്ന് യുക്രെയ്ൻ സന്ദർശിക്കുമെന്ന് അന്തർദേശീയ […]
Read more

യുക്രൈയ്‌നില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രൈയ്ന്‍ നഗരമായ സുമേയില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം. 21 പേര്‍ കൊല്ലപ്പെട്ടു. 7 കുട്ടികള്‍ അടക്കം 83 പേര്‍ക്ക് പരുക്ക്. ഓശാന ദിനത്തില്‍ പള്ളിയില്‍ പോകുന്നതിനിടെയാണ് ആക്രമണം. തിരക്കേറിയ നഗരത്തിലുണ്ടായിരുന്ന ആക്രമണത്തെ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലെന്‍സ്‌കി അപലപിച്ചു. ഈ വര്‍ഷം യുക്രൈയ്‌നിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിതെന്ന് വ്ലാദിമര്‍ സെലെന്‍സ്‌കി പറഞ്ഞു. നഗരമധ്യത്തില്‍ രണ്ട് മിസൈലുകളാണ് പതിച്ചത്. ഓശാന ഞായര്‍ ആഘോഷിക്കാന്‍ ആളുകള്‍ ഒത്തുകൂടിയിരിക്കെ രാവിലെ 10:15 നാണ് മിസൈല്‍ ആക്രമണം ഉണ്ടായത്.
Read more

Recent News

Advertisement
WhiteswanTV Footer