കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വന്തം രാഷ്ട്രീയ നിലനിലപ്പിനായി ആർക്കെതിരെ സംസാരിക്കാനും മടിയില്ലാതെ മുന്നോട്ട് പോവുകയാണ്.
വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്. മന്ത്രി വി ശിവൻക്കുട്ടിയുടെ മെക്കിട്ട കേറൽ സതീശനൊരു സ്ഥിരം തൊഴിലായി മാറിയിരിക്കുകയാണ്.
അത്യന്തം അധിക്ഷേപകരമായ പരാമർശങ്ങളുമായാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വരവ്. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ടി വന്നത് കുട്ടികളുടെ ഗതികേടാണെന്നും ഇത്രയും വിവരദോഷികൾ ഉൾപ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നുമാണ് സതീശൻ പരാമർശിച്ചത്. ഈ പരാമർശം കുറച്ചു കൂടിപോയെന്നാണ് പൊതുവെയുളള വിലയിരുത്തൽ.




