വത്തിക്കാൻ സിറ്റി: ദേവസഹായം പിള്ളയെ ഇന്ത്യയിലെ വിശ്വാസികളുടെ മധ്യസ്ഥനായി പ്രഖ്യാപിക്കാൻ കത്തോലിക്കാ സഭ. ഒക്ടോബർ 15ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാന മധ്യേ ഔദ്യോഗിക പ്രഖ്യാപനം നടക്കും.
രാജ്യത്തുടനീളമുള്ള രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേരുന്ന സിസിബിഐ അൽമായ കമ്മീഷന്റെ രൂപതയുടെയും മേഖലാ സെക്രട്ടറിമാരുടെയും വാർഷിക ദേശീയ യോഗത്തോടൊപ്പമായിരിക്കും ഈ പരിപാടി. മതപരിവർത്തനത്തിന്റെ പേരിൽ രക്തസാക്ഷിയായ ആളാണ് ദേവസഹായം പിള്ള എന്ന് വത്തിക്കാൻ വ്യക്തമാക്കി. മതപരിവർത്തന ആരോപണങ്ങൾ വീണ്ടും ശക്തിപ്പെടുത്തുന്നതിനിടയിലാണ് വത്തിക്കാന്റെ പ്രഖ്യാപനം.






