ചെന്നൈ: വിരുദുനഗറിലെ പടക്ക നിർമാണ ശാലയിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ഫാക്ടറി ഉടമകൾ കീഴടങ്ങി. ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവർ വിരുദുനഗർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി കീഴടങ്ങുകയായിരുന്നു. രണ്ട് ദിവസം മുമ്പ് നടന്ന അപകടത്തിൽ 25 പേർ മരിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അപകടത്തിന് ശേഷം ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് ഇവരുടെ നാല് ബന്ധുക്കളെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.




