Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കരയും തുറന്ന് വിഴിഞ്ഞം; 18 മുതൽ കര മാർഗമുള്ള ചരക്ക് നീക്കം തുടങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാജ്യാന്തര ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബെന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം തുറമുഖം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. കടൽമാർഗം മാത്രമല്ല, കരമാർഗവും ചരക്കുനീക്കത്തിന് തുറമുഖം സജ്ജമാകുന്നു. ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് കസ്റ്റംസ് അനുമതി നൽകിയതോടെയാണ് സമ്പൂർണ കയറ്റുമതി–ഇറക്കുമതി പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങിയത്.

ദേശീയപാത അതോറിറ്റിയും നേരത്തെ റോഡ് മാർഗമുള്ള കണ്ടെയ്നർ ഗതാഗതത്തിന് അനുമതി നൽകിയിരുന്നു. ട്രയൽ റണ്ണും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത മാസം 18-ന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ വിഴിഞ്ഞത്ത് നിന്ന് നേരിട്ടുള്ള കരമാർഗ ചരക്കുനീക്കത്തിന് തുടക്കമാകും.

നിലവിൽ വിഴിഞ്ഞത്ത് എത്തുന്ന കണ്ടെയ്നറുകൾ കപ്പലുകളിൽ നിന്ന് മറ്റ് കപ്പലുകളിലേക്ക് മാറ്റി മറ്റ് തുറമുഖങ്ങളിലെത്തിച്ച ശേഷമാണ് റോഡ് മാർഗം വിതരണം നടത്തുന്നത്. പുതിയ സംവിധാനത്തോടെ വിഴിഞ്ഞത്ത് നിന്ന് നേരിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാൻ സാധിക്കും. ഇതോടെ സമയം ലാഭിക്കുന്നതിനൊപ്പം ഗതാഗതച്ചെലവും കുറയുമെന്നാണ് പ്രതീക്ഷ.

പുതിയ സംവിധാനത്തിന്റെ ഭാഗമായി ഷിപ്പിംഗ് കമ്പനികൾക്കും ഏജന്റുമാർക്കും ടെർമിനൽ ഓപ്പറേറ്റർമാർക്കും രജിസ്ട്രേഷൻ ആരംഭിക്കാം. തുറമുഖത്ത് ഇറക്കുന്ന ചരക്കുകൾ 48 മണിക്കൂറിനകം നീക്കം ചെയ്യുമെന്നും വിതരണശൃംഖല കൂടുതൽ കാര്യക്ഷമമാകുമെന്നും വിലയിരുത്തപ്പെടുന്നു. തുറമുഖത്തിന്റെ സാമ്പത്തിക നേട്ടം സംസ്ഥാനത്തിനും വ്യാപാരമേഖലയ്ക്കും നേരിട്ട് ലഭ്യമാകുന്ന ഘട്ടത്തിലേക്ക് പദ്ധതി കടക്കണമെന്നാണ് കസ്റ്റംസ് നിർദേശം.

രാജ്യാന്തര ചരക്കുകവാടമെന്ന നിലയിൽ വിഴിഞ്ഞത്തിന്റെ പ്രാധാന്യം കൂടുതൽ ഉയരുമെന്നും വിതരണശൃംഖല കൂടുതൽ കാര്യക്ഷമമാകുമെന്നും വിലയിരുത്തപ്പെടുന്നു. തുറമുഖത്തിന്റെ സാമ്പത്തിക നേട്ടം സംസ്ഥാനത്തിനും വ്യാപാരമേഖലയ്ക്കും നേരിട്ട് ലഭ്യമാകുന്ന ഘട്ടത്തിലേക്കാണ് പദ്ധതി കടക്കുന്നത്.

അതേസമയം, അടുത്ത മാസം 18-ന് മിഷൻ സമുദ്ര ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കും. നിക്ഷേപകരും വ്യവസായ പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ തുറമുഖവുമായി ബന്ധപ്പെട്ട പുതിയ നിക്ഷേപ സാധ്യതകളും ചർച്ചയാകും. പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനിടെ 20 ലക്ഷം ടി.ഇ.യു. കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത വിഴിഞ്ഞം, ലോകോത്തര സമുദ്രവാണിജ്യ ഹബ്ബെന്ന നിലയിലേക്ക് അതിവേഗം മുന്നേറുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer