തൃശ്ശൂർ: ചുമരെഴുത്ത് ഇല്ലാതെ എന്ത് തെരഞ്ഞെടുപ്പ് പ്രചരണം”ആധുനിക സൗകര്യങ്ങളും നൂതന സാങ്കേതികവിദ്യകളും ഉണ്ടെങ്കിലും ചുമരെഴുത്തിനൊപ്പം നിൽക്കാൻ ഇവയ്ക്കൊന്നിനും ആകില്ല അതാണ് ചുമരെഴുത്തിനെ ശ്രദ്ധേയമാക്കുന്നത്.
പായലും പിടിച്ചുകിടന്ന നാട്ടിലെ മതിലുകളെല്ലാം തിരഞ്ഞെടുപ്പായതോടെ കളറായി. എഐ കാലത്ത് ഡിജിറ്റൽ പോസ്റ്ററുകളും പെയിൻറിങ് ഒക്കെ ഉണ്ടെങ്കിലും പേരും ചിഹ്നവും വോട്ടറുടെ ഹൃദയത്തിൽ പതിയാൻ ഇപ്പോഴും ചുമരെഴുത്തുകൾ വേണമെന്നാണ് പൊതുവിലെ അഭിപ്രായം.
തിരഞ്ഞെടുപ്പ് അടുത്തതോടെ വെള്ളച്ചായത്തിൽ കുളിച്ചൊരുങ്ങുകയാണ് പൊടിയും പായലും പിടിച്ചു കിടന്ന നാട്ടിലെ മതിലുകളെല്ലാം. എ ഐ സാങ്കേതികവിദ്യ അടക്കം പരസ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമ്പോഴും ചിന്നവും പേരും സ്ഥാനാർത്ഥിയുടെ മനസ്സിൽ പതിയാൽ ചുമരെഴുത്തുകൾ വേണമെന്നാണ് കീഴ്വഴക്കം. പോസ്റ്ററുകളെക്കാൾ ആകർഷകമായതിനാലാണ് രാഷ്ട്രീയപ്പാർട്ടികളും സ്ഥാനാർത്ഥികളും ഇപ്പോഴും ചുമരെഴുത്തിന് പ്രാധാന്യം നൽകുന്നത്.




