തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഞായറാഴ്ച വെറ്റിലപാറ–വഞ്ചിക്കടവ് റോഡിലാണ് സംഭവം നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ആളുകൾക്ക് നേരെ കാട്ടാന പെട്ടെന്ന് ചിന്നം വിളിച്ച് ഓടിയെത്തുകയായിരുന്നു. ആനയെ കണ്ടതോടെ ആളുകൾ ഭയന്ന് ചിതറിയോടി. ഓടുന്നതിനിടെ ചിലർ വീണ് രണ്ട് മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
മധുവിന്റെ വീടിന് മുന്നിൽ, മകന്റെ വിവാഹത്തിന് എത്തിയ ബന്ധുക്കൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കാട്ടാന ഇവരുടെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. ഇതോടെ എല്ലാവരും ജീവൻ രക്ഷിക്കാൻ ഓടി. ആളുകൾ ഓടിയതിനിടെ വീടിന് മുന്നിൽ നിർത്തിയിരുന്ന മിഥുന്റെ ബൈക്കിന് നേരെ ആന തിരിഞ്ഞു. ഭാഗ്യവശാൽ കൂടുതൽ അപകടങ്ങൾ ഒന്നും സംഭവിച്ചില്ല.






