തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് തീയതികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബർ 13-ന് വോട്ടെണ്ണും. ഇതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
തിരഞ്ഞെടുപ്പ് ഷെഡ്യൂൾ
ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9-ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ നടക്കും. രണ്ടാം ഘട്ടം ഡിസംബർ 11-ന് തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള മറ്റ് ഏഴ് ജില്ലകളിലായി നടക്കും. ഡിസംബർ 13-ന് രാവിലെ വോട്ടെണ്ണൽ ആരംഭിക്കും.
സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 ഇടങ്ങളിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂർ നഗരസഭാ സമിതിയുടെ കാലാവധി 2027 സെപ്റ്റംബർ 10-നാണ് അവസാനിക്കുന്നത്. ആകെ 23,576 വാർഡുകളിലേക്കാണ് ജനങ്ങൾ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്.
- 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകൾ
- 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാർഡുകൾ
- 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ
- 86 മുനിസിപ്പാലിറ്റികളിലെ 3,205 വാർഡുകൾ
- 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ
ഒക്ടോബർ 25-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക അനുസരിച്ച് സംസ്ഥാനത്ത് ആകെ 2,84,00,761 വോട്ടർമാരാണുള്ളത്. ഇതിൽ 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.
https://www.youtube.com/watch?v=hAUNAQGytLI&pp=ygURd2hpdGVzd2FuIHR2IG5ld3M%3D
2024-ൽ പുതുക്കി നിശ്ചയിച്ച അംഗസംഖ്യയും 2011-ലെ സെൻസസ് വിവരങ്ങളും അടിസ്ഥാനമാക്കി ഡിലിമിറ്റേഷൻ കമ്മീഷൻ വാർഡ് വിഭജനം പൂർത്തിയാക്കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ വാർഡുകളുടെ എണ്ണം 21,900-ൽ നിന്ന് 23,612 ആയി ഉയർന്നിരുന്നു. 1995 മുതൽ ഓരോ അഞ്ചുവർഷം കൂടുമ്പോഴും തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിവരുന്നത്










