തൃശ്ശൂർ : വാൽപ്പാറയിലെ സ്റ്റാൻമോർ എസ്റ്റേറ്റിനു സമീപം കാട്ടാന പാഡിയിൽ കടന്ന് വീടിനും പരിസരത്തിനും നാശം വരുത്തി. തോട്ടം തൊഴിലാളിയായ പാർവതിയുടെ വീടിന്റെ അടുക്കള ഭാഗമാണ് ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ കാട്ടാന തകർത്തത്.
അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ കാടാന തിന്നു നശിപ്പിക്കുകയും ജനലുകളും വാതിലും അടക്കം വീടിന്റെ നിരവധി ഭാഗങ്ങൾ തകർക്കുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിന്നാലെ കാട്ടാനയെ ജനവാസമേഖലയിൽ നിന്ന് പിന്തിരിപ്പിച്ചു.
കഴിഞ്ഞ ദിവസം വാൽപ്പാറയിലെ ഒരു സ്കൂളിലും കാട്ടാന കയറി കേടുപാടുകൾ വരുത്തിയിരുന്നു. ദിവസേന കാട്ടാന ശല്യം വർധിക്കുന്ന സാഹചര്യത്തിൽ തോട്ടം തൊഴിലാളികൾ ഭീതിയിൽ കഴിയുകയാണ്.






